Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Akshay Kumar

വെള്ളിത്തിരയിലെ മാന്ത്രികക്കൂട്ട് വീണ്ടും; അക്ഷയ്ക്കൊപ്പം പ്രിയദര്‍ശന്‍റെ പുതിയ കോമഡി-ത്രില്ലര്‍, ലാൽ-പ്രിയൻ ചിത്രം മാറ്റി

ബി ടൗണിനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹിറ്റ് കൂട്ടുകെട്ട്, അക്ഷയ്കുമാർ-പ്രിയദർശൻ വീണ്ടും ഒന്നിക്കുന്നു. സംവിധായകന്‍ പ്രിയദര്‍ശനും നടന്‍ അക്ഷയ്കുമാറും തങ്ങളുടെ ഒന്‍പതാമത്തെ ചിത്രത്തിനായാണ് കൈകോര്‍ക്കുന്നത്. പ്രമുഖ നിര്‍മാണ കമ്പനിയായ ടിപ്‌സ് ഒരുക്കുന്ന ബിഗ് ബജറ്റ് പ്രോജക്റ്റിന്‍റെ ചിത്രീകരണം ഡിസംബറോടെ ആരംഭിക്കും.

ഹേരാ ഫേരി 3 - എന്ന ചിത്രത്തിന്‍റെ സംവിധാന ചുമതലയിൽനിന്ന് പ്രിയദര്‍ശന്‍ പിന്മാറിയതോടെയാണ് പുതിയ പ്രോജക്റ്റിന് അതിവേഗം വഴിതെളിഞ്ഞത്. പ്രിയദര്‍ശന്‍ തന്നെ കഥയൊരുക്കുന്ന ചിത്രം പക്കാ കോമഡി-ത്രില്ലര്‍ ജോണറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. മുന്‍പ് കോമഡിയും സസ്‌പെന്‍സും നിറഞ്ഞ നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും, തന്‍റെ കരിയറില്‍ ഇതുവരെ പരീക്ഷിക്കാത്ത തികച്ചും വ്യത്യസ്തമായ ശൈലിയിലായിരിക്കും ഈ സിനിമയെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ഭൂത് ബംഗ്ല എന്ന ചിത്രത്തിനുശേഷം തിരക്കഥാകൃത്ത് രോഹന്‍ ശങ്കറും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്.

ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന മോഹന്‍ലാല്‍ ചിത്രം താത്കാലികമായി മാറ്റിവച്ചതായാണ് വിവരം. തിരക്കഥകളില്‍ തിരുത്തലുകള്‍ ആവശ്യമായി വന്നതിനാലാണ് മാറ്റം. മോഹൻലാൽ പ്രോജക്റ്റ് അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി.

Movies

ആസ്തി കോടികൾ, പക്ഷേ ധരിച്ചിരിക്കുന്ന ഷർട്ടോ! അക്ഷയ് കുമാറിന് ഇത്ര ദാരിദ്ര്യമോ?

നടൻ അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ഫാഷനാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ ചർച്ചാവിഷയം. റിലീസിനൊരുങ്ങുന്ന ഭൂത് ബംഗ്ലാ എന്ന ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാനെത്തിയപ്പോൾ അക്ഷയ് ധരിച്ച ഷർട്ടാണ് ട്രെന്‍റായത്.

ഒറ്റനോട്ടത്തിൽ കണ്ടാല്‍ കീറിപറിഞ്ഞ എലി കരണ്ട ഷർട്ടാണ് അതെന്ന് തോന്നാം. എന്നാൽ അക്ഷയ്‌യുടെ ഫാഷൻ സ്റ്റേന്‍റ്മെന്‍റിന് ട്രോളുകളും ഏറുകയാണ്.

‘എത്ര ആസ്തി ഉണ്ടായിട്ടെന്താ, ഒരു ഷർട്ട് വാങ്ങാൻ ഗതിയില്ലാത്ത സൂപ്പർ താരം’, ‘എലി കരണ്ട വസ്ത്രങ്ങൾ ഇനി സൂക്ഷിച്ചു വച്ച് നടന് കൊടുക്കാം’ എന്നിങ്ങനെയുള്ള കമന്‍റുകളാണ് ചിത്രങ്ങൾക്കും വിഡിയോയ്ക്കും ലഭിക്കുന്നത്.

പതിനാല് വർഷങ്ങൾക്കു ശേഷം അക്ഷയ്കുമാറും പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് ഭൂത് ബംഗ്ല.

ചിത്രം ഹൊറർ കോമഡി ഗണത്തിൽപെടുന്നു. ഇത് ഏഴാം തവണയാണ് അക്ഷയ്കുമാറും പ്രിയദർശനും ഒന്നിച്ചെത്തുന്നത്. 2010ൽ പുറത്തിറങ്ങിയ ഖാട്ടാ മീട്ടയാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം.

Movies

അക്ഷയ്കുമാറും പ്രിയദർശനും വീണ്ടും; ഹൊറർ കോമഡി ഭൂത് ബംഗ്ലാ ട്രെയിലർ

അക്ഷയ്കുമാറും പ്രിയദർശനും പതിനാല് വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന ഭൂത് ബംഗ്ലായുടെ ട്രെയിലർ എത്തി. ഹൊറർ കോമഡി ഗണത്തിൽപെടുന്നതാണ് ഈ ചിത്രം.

ഇത് ഏഴാം തവണയാണ് അക്ഷയ്കുമാറും പ്രിയദർശനും ഒന്നിക്കുന്നത്. 2010ൽ പുറത്തിറങ്ങിയ ഖാട്ടാ മീട്ടയാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം.

2021ൽ റിലീസ് ചെയ്ത ഹങ്കാമ 2വിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്. പ്രിയദര്‍ശനും അക്ഷയ് കുമാറും ഒന്നിച്ച ഭൂല്‍ ഭുലയ്യ ചിത്രീകരിച്ച അതേ ലൊക്കേഷനിലാണ് പുതിയ ചിത്രമായ ഭൂത് ബംഗ്ലയും ചിത്രീകരിച്ചിരിക്കുന്നത്. ജയ്പൂരിലെ ചോമു പാലസ് ആണ് പ്രസ്തുത ലൊക്കേഷന്‍.

ജയ്പൂര്‍ കൂടാതെ മുംബൈയും ലണ്ടനും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് ഇത്.

National

നടൻ അക്ഷയ് കുമാറും ഭാര്യയും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ വാഹനം അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച രാത്രി ഒമ്പതോടെ മുംബൈയിലെ ജുഹുവിൽ വെച്ചായിരുന്നു അപകടം.

അപകടത്തിൽ നിന്ന് താരവും ഭാര്യ ട്വിങ്കിൾ ഖന്നയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അമിതവേഗതയിലെത്തിയ ഒരു മെഴ്‌സിഡസ് കാർ ആദ്യം ഒരു ഓട്ടോറിക്ഷയിൽ ഇടിക്കുകയും, നിയന്ത്രണം വിട്ട ഓട്ടോ അക്ഷയ് കുമാറിന്‍റെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഇന്നോവ കാറിൽ വന്നിടിക്കുകയുമായിരുന്നു.

ആ സമയത്ത് അക്ഷയ് കുമാറും ഭാര്യയും തൊട്ടുമുന്നിലുള്ള മറ്റൊരു കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. താരത്തിന്‍റെ കാറിലും ചെറിയ രീതിയിൽ ഉരസലുകൾ ഉണ്ടായെങ്കിലും വലിയ അപകടം ഒഴിവാകുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ വാഹനങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും യാത്രക്കാരനെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Movies

സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ല, ഒരാഴ്ച മുൻപും ഒന്നിച്ചുണ്ടായിരുന്നു; അസ്രാനിയുടെ വിയോഗത്തിൽ അക്ഷയ് കുമാർ

അന്തരിച്ച ബോളിവുഡ് താരം ഗോവർധൻ അസ്രാനിയെ അനുസ്മരിച്ച് നടൻ അക്ഷയ് കുമാർ. അസ്രാനി മരിക്കുന്നതിന് ഒരാഴ്ച മുമ്പ് പോലും തന്‍റെ വരാനിരിക്കുന്ന ചിത്രമായ ‘ഹൈവാന്‍റെ’ ചിത്രീകരണത്തിനായി ഒരുമിച്ച് പ്രവർത്തിച്ചിരുന്നുവെന്നും ദുഃഖം കാരണം തനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു.

""അസ്രാനി ജിയുടെ വിയോഗത്തിൽ എനിക്ക് വാക്കുകളിലൂടെ പ്രകടിപ്പിക്കാനാകാത്തത്ര ദുഃഖമുണ്ട്. ഒരാഴ്ച മുമ്പ് 'ഹൈവാന്‍റെ' സെറ്റിൽ വെച്ച് ഞങ്ങൾ ഊഷ്മളമായ സ്നേഹത്തോടെ കെട്ടിപ്പിടിച്ചതേയുള്ളൂ, വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം.

ഏറ്റവും മികച്ച കോമഡി ടൈമിംഗ് ആണ് അദ്ദേഹത്തിന്‍റെ പ്രത്യേകത. എന്‍റെ സിനിമകളായ ഹേരാ ഫേരി മുതൽ ഭാഗം ഭാഗ്, ദേ ദനാ ദാൻ, വെൽക്കം പുറത്തിറങ്ങാനിരിക്കുന്ന ഭൂത് ബംഗ്ലാ, ഹൈവാൻ വരെ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തിൽ നിന്ന് പലതും പഠിക്കാനും എനിക്ക് സാധിച്ചു. നമ്മുടെ ഇൻഡസ്ട്രിക്ക് ഇതൊരു വലിയ നഷ്ടമാണ്.

ഞങ്ങൾക്ക് ചിരിക്കാൻ ലക്ഷക്കണക്കിന് കാരണങ്ങൾ നൽകിയതിന് അസ്രാണി സാർ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഓം ശാന്തി''. അസ്രാനിയോടൊപ്പം ഒരു സ്കൂട്ടറിൽ ഇരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് അക്ഷയ് കുമാർ കുറിച്ചു.

ഹേരാ ഫേരി, ഭൂൽ ഭുലയ്യ, ഖട്ടാ മീഠാ ഉൾപ്പെടെ നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശനാണ് ഹൈവാൻ സംവിധാനം ചെയ്യുന്നത്.

ദീർഘനാളത്തെ അസുഖത്തെ തുടർന്നാണ് തിങ്കളാഴ്ച ഗോവർധൻ അസ്രാണി അന്തരിച്ചത്. മുംബൈയിലെ സാന്താക്രൂസ് ശ്മശാനത്തിലായിരുന്നു അന്ത്യകർമങ്ങൾ നടന്നത്.

ജുഹുവിലെ ആരോഗ്യനിധി ഹോസ്പിറ്റലിൽ വച്ച് തിങ്കളാഴ്ച വൈകുന്നേരം മൂന്നിനാണ് അസ്രാണി അന്തരിച്ചതെന്ന് അദ്ദേഹത്തിന്‍റെ മാനേജർ ബാബൂഭായ് തീബ വാർത്താ ഏജൻസിയായ എഎൻഐയോട് സ്ഥിരീകരിച്ചു. ഭാര്യ മഞ്ജു അസ്രാണി. അസ്രാണിക്കും ഭാര്യയ്ക്കും മക്കളില്ല.

Movies

വീഡിയോ ഗെയിമിനിടെ നഗ്നചിത്രം ആവശ്യപ്പെട്ടു; മകൾ നേരിട്ട ദുരനുഭവം പങ്കുവച്ച് അക്ഷയ്കുമാർ

സൈബർ കുറ്റകൃത്യങ്ങളുടെ ഭീകരതയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ. സ്വന്തം മകൾക്ക് നേരിട്ട ദുരനുഭവം പങ്കുവച്ചുകൊണ്ടായിരുന്നു അക്ഷയ് കുമാർ സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്തിയത്.

വീഡിയോ ഗെയിം കളിക്കുന്നതിനിടെ ഓൺലൈനിൽ പാർട്ണറായി കളിക്കുന്ന അപരിചിതനായ വ്യക്തി മകളോട് താങ്കൾ ആണാണോ പെണ്ണാണോ എന്ന് ചോദിച്ചുവെന്നും പെണ്ണാണ് എന്ന് മറുപടി നൽകിയപ്പോൾ ഉടൻ തന്നെ അയാൾ നഗ്നചിത്രം അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടുവെന്നും അക്ഷയ്കുമാർ പറയുന്നു.

അക്ഷയ് കുമാറിന്‍റെ വാക്കുകൾ

മാസങ്ങൾക്കു മുമ്പ് എന്‍റെ വീട്ടിൽ നടന്ന ഒരു ചെറിയ സംഭവം ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. എന്‍റെ മകൾ ഒരു വീഡിയോ ഗെയിം കളിക്കുകയായിരുന്നു, ചില വീഡിയോ ഗെയിമുകൾ മറ്റൊരാളുമായി ചേർന്ന് കളിക്കാൻ സാധിക്കും.

നിങ്ങൾ ഒരു അപരിചിതനുമായിട്ടാണ് കളിക്കുന്നത്. നിങ്ങൾ കളിക്കുമ്പോൾ, ചിലപ്പോൾ അപ്പുറത്തുനിന്ന് ഒരു സന്ദേശം വരും. മകൾ കളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു മെസേജ് വന്നു, നിങ്ങൾ ആണാണോ പെണ്ണാണോ? എന്നായിരുന്നു അത്. അവൾ പെണ്ണ് എന്ന് മറുപടി നൽകി.

തുടർന്ന് അയാൾ ഇങ്ങനെ ഒരു സന്ദേശം അയച്ചു, നിങ്ങളുടെ നഗ്നചിത്രങ്ങൾ അയച്ചു തരാമോ? എന്ന്. എന്‍റെ മകളായിരുന്നു അത്. അവൾ ഉടൻ തന്നെ എല്ലാം സ്വിച്ച് ഓഫ് ചെയ്ത് എന്‍റെ ഭാര്യയോട് ചെന്ന് കാര്യം പറഞ്ഞു.’’

ഇങ്ങനെയാണ് കാര്യങ്ങൾ തുടങ്ങുന്നത്. ഇതും സൈബർ ക്രൈമിന്‍റെ ഒരു ഭാഗമാണ്. മഹാരാഷ്ട്ര സംസ്ഥാനത്ത്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കായി ആഴ്ചയിൽ ഒരു സൈബർ പീരിയഡ് ഉണ്ടായിരിക്കണം എന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണ്.

അവിടെ കുട്ടികളോട് ഇതിനെക്കുറിച്ച് വിശദീകരിക്കണം. ഈ കുറ്റകൃത്യം തെരുവുകളിലെ കുറ്റകൃത്യങ്ങളെക്കാൾ വലുതായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ കുറ്റകൃത്യം തടയേണ്ടത് വളരെ പ്രധാനമാണ്,’’. അക്ഷയ് കുമാർ പറഞ്ഞു.


Latest News

Corehub Up